ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ സംസ്ഥാനത്ത് മാർച്ച് 28 ന് ആരംഭിക്കും. ഉത്സവ കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന സർക്കാർ വിപണി ഇടപെടലുമായി എത്തുന്നത്. വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാവുന്ന ചന്തകൾ സംസ്ഥാനത്തെ 83 താലൂക്കുകളിലും ആരംഭിക്കും.
വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 13 വരെ ഉത്സവ ചന്തകൾ സംസ്ഥാനത്ത് പ്രവർത്തിക്കും. സപ്ലൈകോയുടെ പീപ്പിൾസ് ബാസാറുകൾ മുൻവർഷങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ ഓരോ താലൂക്കിലും ചന്ത പ്രവർത്തിപ്പിക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സബ്സിഡി സാധനങ്ങളായ 13 ഇനം സാധനങ്ങൾ ചന്തകളിൽ ലഭ്യമാകും. ഉത്സവ ചന്തകൾക്കായി താലൂക്കിലെ ഏറ്റവും അനുയോജ്യമായ സപ്ലൈകോ സൂപ്പർമാർക്കറ്റ് ആയിരിക്കും സജ്ജീകരിക്കുക. സപ്ലൈകോയിൽ നിന്നും ലഭ്യമാകുന്ന ഉത്പന്നങ്ങൾക്ക് പുറമേ സൂപ്പർമാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയിൽ ചന്തയിൽ ലഭ്യമാക്കും.
ഉത്സവകാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി വിപണി ഇടപെടൽ നടത്തിയ സർക്കാർ 200 കോടി രൂപ ഇപ്പോൾ അനുവദിച്ചത് കൂടാതെ 80 കോടി രൂപ നേരത്തെ ഇതിനായി അനുവദിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് സർക്കാർ ഉത്സവ ചന്തകൾ നടത്തില്ലെന്ന് അത്തരത്തിലുള്ള മാധ്യമപ്രചാരണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് സർക്കാറിന്റെ ഇപ്പോഴത്തെ ഇടപെടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക