ആൺകുട്ടികൾക്കും കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ അവസരം ഒരുങ്ങുന്നു. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായേക്കും. നൂറിലേറെ വിദ്യാർഥിനികൾ ആണ് കേരള കലാമണ്ഡലത്തിലെ പത്തിലേറെ കളരികളിൽ ചുവടു വയ്ക്കുന്നത്.
കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് മുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം നിലവിലുണ്ട്. ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിൽ അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ തന്നെ തടസ്സം ഉണ്ടാകാൻ സാധ്യതയില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചാട്ടം തടസ്സമായാൽ മാത്രം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാം എന്നാണ് അധികൃത കരുത്തുന്നത്. ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി നിലനിൽക്കാനാണ് കലാമണ്ഡലം ആഗ്രഹിക്കുന്നത് എന്നും കേരള കലാമണ്ഡലം വൈസ് ചാൻസിലർ പറഞ്ഞു.
ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കേരള കലാമണ്ഡലം എത്തുന്നത് മോഹിനിയാട്ടം നർത്തകനായ ആർ എൽ വി രാമകൃഷ്ണന് ജാതി, ലിംഗ, അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്നതിനെത്തുടർന്ന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ്. ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കുന്നതിനായി കലാമണ്ഡലത്തിൽ അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ മോഹിനിയാട്ടം പഠിക്കുന്നതും ആയി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിൽ തടസ്സം ഉണ്ടാകില്ല എന്നതുതന്നെയാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക