മാർച്ച് 22ന് നടന്ന ഐപിഎൽ 17–ാം സീസണിന്റെ ഉദ്ഘാടന മത്സരം കണ്ടത് 16.8 കോടി പേർ. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു പോരാട്ടം. 6.1 കോടി കാഴ്ചക്കാരാണ് ഒരേ സമയം ഡിസ്നിയിലൂടെ മത്സരം കണ്ടത്. ഇതും ഐപിഎൽ ഉദ്ഘാടന മത്സരത്തിലെ റെക്കോർഡ് ടിവി കൺകറസിയാണ്. 1276 മിനിറ്റാണ് വാച്ച് ടൈം. ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വ്യൂവർഷിപ്പാണിത്.
കഴിഞ്ഞ സീസണിൽ ആദ്യ മത്സരം കണ്ടത് 870 കോടി മിനിറ്റാണ്. ഇത്തവണ ഇതില്‍ 16 ശതമാനം വര്‍ധന ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ സംപ്രേഷണം നടത്തുന്ന ജിയോ സിനിമയിലൂടെ 11.3 കോടി പ്രേക്ഷകരാണ് സിഎസ്കെയും ആർസിബിയും ഏറ്റുമുട്ടുന്നത് കണ്ടത്. 660 കോടി മിനിറ്റിലേറെയാണ് വാച്ച്ടൈം.
മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ബെംഗളൂരുവിനെ തോൽപ്പിച്ചു. മത്സരത്തിന് ലഭിച്ച ആകെ വാച്ച്ടൈം 1276 കോടി മിനിറ്റാണ്. വാച്ച്ടൈം മിനിറ്റെന്നാൽ, മത്സരം കാണാനായി ഓരോ പ്രേക്ഷകനും ചെലവഴിച്ച ആകെ സമയമാണ്. ഈ വിവരങ്ങൾ പുറത്തുവിട്ടത് മത്സരത്തിന്റെ ഔദ്യോഗിക സംപ്രേഷണാവകാശമുള്ള ഡിസ്നി സ്റ്റാറാണ്.
ഐപിഎല്ലിന്റെയും ക്രിക്കറ്റിന്റെയും വളർച്ചയ്ക്ക് വേണ്ടിയുള്ള ബിസിസിഐയുടെ പ്രയത്നത്തിനും നന്ദി പറയുന്നുവെന്നും സ്റ്റാർ സ്പോർട്സ് വ്യക്തമാക്കി.ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക