ചെന്നൈ: ആൻഡ്രിയയെ നായികയാക്കി നാഞ്ചിൽ സംവിധാനം ചെയ്ത സിനിമയാണ് ‘ കാ – ദി ഫോറസ്റ്റ് ‘. ഷാലോം സ്റ്റുഡിയോയാണ് ‘ കാ – ദി ഫോറസ്റ്റ്’ന്റെ നിർമ്മാതാക്കൾ. ചിത്രം മാർച്ച് 29 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചെന്നൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്.
മറ്റൊരു നിര്‍മ്മാതാവായ ജയകുമാണ് ‘ കാ – ദി ഫോറസ്റ്റ് ‘ നിര്‍മ്മാതാവിനെതിതെ കോടതിയിൽ ഹര്‍ജി സമർപ്പിച്ച് ചിത്രത്തിന്റെ റിലീസിന് സ്റ്റേ വാങ്ങിയത്. സിനിമ നിർമ്മാണത്തിനായി നിർമ്മാതാവ് ജോൺ മാക്സ് തന്റെ പക്കൽ നിന്നും ഇരുപതു ലക്ഷം രൂപ കടം വാങ്ങിയെന്നും. നഷ്ട പരിഹാരത്തോടൊപ്പം ഈ തുക മൂന്നു മാസം കൊണ്ടു തിരിച്ചു നൽകാം എന്നും ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം തനിക്ക് നൽകാം എന്നും ഉടമ്പടി ഉണ്ടാക്കി.
എന്നാൽ ഉടമ്പടി അനുസരിച്ച് പണം തിരിച്ചു നൽകാതെയും തന്നെ അറിയിക്കാതെയുമാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്നാണ് ജയകുമാറിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. സിനിമ റിലീസ് ചെയ്താൽ അത് തനിക്ക് നികത്താൻ കഴിയാത്ത നഷ്ടം ഉണ്ടാക്കുമെന്നും ജയകുമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. ഹർജി സ്വീകരിച്ച കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചു.
കേസിന്റെ തുടര്‍വാദം ഏപ്രിൽ 12 ലേക്ക് മാറ്റി വെച്ചു. ഇതോടെയാണ് ‘ കാ – ദി ഫോറസ്റ്റ് ‘ റിലീസ് ചെയ്യുന്ന കാര്യം പ്രതിസന്ധിയിലായത്. ആൻഡ്രിയായെ സംബന്ധിടത്തോളം ഏറെ പ്രതീക്ഷയുള്ള സ്ത്രീ കേന്ദ്രീകൃത സിനിമയായ ‘ കാ – ദി ഫോറസ്റ്റ് ‘.
പ്രതികരിക്കാൻ ഇവിടെ എഴുതുക