കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. അതേസമയം പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. വനം വകുപ്പ് വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മഴയെ തുടർന്ന് രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും പിന്നീട് തുടരുകയായിരുന്നു. ആനയെ മയക്കുവെടി വെക്കാൻ തിരുമാനിച്ചിരുന്നെങ്കിലും വെച്ചിരുന്നില്ല. ആന കിണറ്റിൽ വീണതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലായിരുന്നു24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റിൽ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആന ക്ഷീണിതനായിരുന്നു.
നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ അടക്കം സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക