തൃശൂർ പൂരം ഇന്ന് കൊടിയേറും. ഉത്സവപ്രേമികളെ ആവേശത്തിലാക്കി പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും ഇന്ന് പൂരപ്പതാകകൾ ഉയരും. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നാലെ പാറമേക്കാവ് വിഭാഗവും കൊടിയേറ്റും.
ഘടക ക്ഷേത്രങ്ങളായ ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കർത്യായനി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി, പനംമുക്കുംപിള്ളി ശാസ്താവ്, കണിമംഗലം ശാസ്താവ്, കാരമുക്ക് പുക്കാട്ടിരി, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് എന്നിവിടങ്ങളിലും ഇന്ന് പൂരത്തിന് കൊടിയേറും. ഭൂമിയിലെ വർണവും താളവും ദൃശ്യവും ഒരുപോലെ സമന്വയിക്കുന്ന ഏക ഉത്സവക്കാഴ്ചയായ തൃശൂർ പൂരം ഏപ്രിൽ 19ന് നടക്കും.
13ന് കൊടിയേറുന്ന തൃശൂർ പൂരം, 17ന് സാംപിൾ വെടിക്കെട്ടോടെ, 17നും 18നും നടക്കുന്ന ചമയപ്രദർശനത്തോടെ ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ വിസ്മയക്കാഴ്ചകൾ ഒരുക്കും. പിന്നീട് 36 മണിക്കൂർ നീണ്ട വിസ്മയങ്ങളുടെ കലവറകൾ തുറക്കും. ഏപ്രിൽ 20ന് ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയുന്നതുവരെ തൃശൂർ നഗരം ആനന്ദദായകമായ പൂര ലഹരിയിൽ മുഴുകും.
പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂർ പൂരത്തിനെ പറയുന്നത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. പൂരം കാണുവാനായി വിദേശീകളടക്കം ധാരാളം ആളുകൾ തൃശ്ശൂരിൽ എത്തും. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്.
തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠ ത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠ ത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേ ക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്,അതി നോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം,തെ ക്കോട്ടിറക്കം,പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുട മാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെ ട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകൽ പ്പൂരം,പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകൾ.
തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കും നാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേ ക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തി ന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി- പാ റമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്.തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി.
പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്ര പരിസരത്ത് തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്ക് അരങ്ങൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക