ന്യൂഡല്‍ഹി: ജീവനക്കാരെ പിരിച്ചുവിടുന്നത് തുടർന്ന് ടെക് കമ്പനികള്‍. ഏപ്രില്‍ മാസത്തില്‍ ടെസ്ലയും ആപ്പിളും ബൈജൂസും അടക്കം ജീവനക്കാരുടെ എണ്ണം കുറച്ചു. മൊത്തം ജീവനക്കാരുടെ പത്ത് ശതമാനം പേരെ പിരിച്ചുവിടാൻ എടുത്ത അന്തിമ തീരുമാനം സിഇഒ ഇലോണ്‍ മസ്ക് ഇമെയില്‍ വഴിയാണ് എല്ലാവരെയും അറിയിച്ചത്. കൃത്യമായ നമ്പര്‍ പുറത്തു വന്നിട്ടില്ല.ഏകദേശം 14,000 പേരെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെസ്ല അതിന്റെ വളർച്ചയുടെ പുതിയ കാൽവെയ്പ്പുകൾ തുടങ്ങുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതിന്റെയും ഉല്‍പ്പാദന ക്ഷമത ഉയർത്ഥനടത്തിന്റെയും പ്രധാന്യം സൂചിപ്പിച്ചാണ് ഇ മെയില്‍. തീരുമാനം മിസ്ര സാദ്ധ്യതകൾ നിറഞ്ഞതാണെന്നും എങ്കില്‍ കൂടി ഭാവിയിലേക്കുള്ള ടെസ്ലയുടെ വിജയത്തിന് ഇത് അത്യാവശ്യം ആണെന്നുള്ള ആത്മവിശ്വാസവും മസ്ക് പ്രകടിപ്പിച്ചു.
ആപ്പിള്‍ 500 ജീവനക്കാരെ പിരിച്ചു വിടാനെടുത്ത തീരുമാനത്തിന് പുറകെയാണ് മസ്കിന്റെയും തീരുമാനം. ഇന്ത്യയില്‍ എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് ഏറ്റവും പുതുതായി 500 ജീവനക്കാരെ കൂടി പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് കടന്നിട്ടുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അതിജീവിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. പിരിച്ചുവിടല്‍ നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്.
ടെക്നോളജി രംഗത്ത് തലതൊട്ടപ്പന്മാരായ ഡെല്ലും ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരെ വീട്ടികുറയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം ഡെല്ലിന്റെ തൊഴിലാളികളുടെ എണ്ണം 1,26,000 ല്‍ നിന്ന് ഏകദേശം 1,20,000 ആയി കുറച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക