ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ മലപ്പുറം ജില്ലയിൽ പൂർത്തിയായി. മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറും ആയ വി ആർ വിനോദ് പറഞ്ഞു. ഇത്തവണ ജില്ലയിൽ 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടർമാരാണ് ഉള്ളത്.
ഇതിൽ 16,96,709 പേർ പുരുഷ വോട്ടർമാരും16,97,132പേർ സ്ത്രീ വോട്ടർമാരുമാണ്. ജില്ലയിൽ ആകെ 82,286 കന്നി വോട്ടർമാരും 43 ട്രാൻസ്ജെൻഡേഴ്സ് വോട്ടർമാരും ആണ് ഉള്ളത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി 8 സ്ഥാനാർത്ഥികൾ വീതമാണ് മത്സരിക്കുന്നത്. ഏപ്രിൽ 26 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന വോട്ടെടുപ്പിന് ജില്ലയിൽ ആകെ 23 ഓക്സിലറി ബൂത്തുകൾ അടക്കം 2798 പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.
സ്ത്രീ ജീവനക്കാർ മാത്രമുള്ള 80 പോളിംഗ് സ്റ്റേഷനുകളും മലപ്പുറം, പൊന്നാനി, വയനാട് നിയോജക മണ്ഡലങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. മലപ്പുറം, പൊന്നാനി നിയോജക മണ്ഡലങ്ങളിലായി ഓരോ പോളിംഗ് സ്റ്റേഷനുകൾ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ പോളിംഗ് ഉദ്യോഗസ്ഥരായവയും ഉണ്ടായിരിക്കും.
സുഗമവും സുതാര്യവുമായ വോട്ടെടുപ്പിന്റെ ഭാഗമായി മുഴുവൻ പോളിംഗ് ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കുകയും ചെയ്യും. റിസർവ് ഇലക്ട്രോണിക് മെഷീനുകൾ അടക്കം 3,324 ഇലക്ട്രോണിക് മെഷീനുകൾ ആണ് വോട്ടിങ്ങിനായി ജില്ലയിൽ സജീകരിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക