തന്റെ ഏറ്റവും പുതിയ സിനിമയായ രത്നം റിലീസ് ചെയ്യാൻ തടസങ്ങൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് നടനും നടികർസംഘം സെക്രട്ടറിയുമായ വിശാൽ. ട്രിച്ചിയിലും തഞ്ചാവൂരിലുമുള്ള ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികൾക്കെതിരെയുള്ള ഓഡിയോ ക്ലിപ്പും വിശാൽ പുറത്തുവിട്ടു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കേയാണ് രണ്ടിടങ്ങളിലെ വിതരണക്കാർക്കെതിരെ വിശാൽ തന്നെ രംഗത്തുവന്നത്.
ട്രിച്ചിയിലേയും തഞ്ചാവൂരിലേയും വിതരണക്കാർ രത്നത്തിന്റെ റിലീസ് തടയാൻ ശ്രമം നടത്തുകയാണെന്ന് ഓഡിയോ ക്ലിപ്പിൽ വിശാലിന്റെ ആരോപണം. ഇവർ കട്ട പഞ്ചായത്ത് നടത്തുകയാണെന്നും വിശാൽ ആരോപണം ഉന്നയിച്ചു. ട്രിച്ചി, തഞ്ചാവൂർ തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ചിദംബരം, പ്രസിഡന്റ് മീനാക്ഷി എന്നിവരെ ഓഡിയോ ക്ലിപ്പിൽ അഭിസംബോധന ചെയ്യുന്നുണ്ട്. ഒരു അജ്ഞാതൻ നൽകിയ രത്നത്തിന്റെ ബുക്കിങ്ങിൽനിന്ന് പിന്തിരിയാൻ അസോസിയേഷനെ പ്രേരിപ്പിച്ചത്. താനയാൾക്ക് പണം കൊടുക്കാനുണ്ടെന്നാണ് കത്തിൽ പരാമര്‍ശിക്കുന്നുവെന്നും വിശാൽ ആരോപിച്ചു.
കത്തയച്ച വ്യക്തി മേൽപ്പറഞ്ഞ അസോസിയേഷനിൽ ഉൾപ്പെടുന്ന ആൾ അല്ലെന്നും അസോസിയേഷൻ നേതാക്കളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും വിശാൽ വ്യക്തമാക്കുന്നു.
താൻ അങ്ങനെയൊരാൾക്ക് പണം നൽകാനില്ല. മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് തന്റെ ആരോപണങ്ങളേക്കുറിച്ച് വ്യക്തമായി അറിയാം. ഇത്രയും സിനിമകളിൽ അഭിനയിച്ച് പരിചയമുള്ള തനിക്കാണ് ഈ ഇൻഡസ്ട്രിയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും വിശാൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക