കുരുമുളക് വ്യവസായ മേഖലയിൽ കടുത്ത പ്രതിസന്ധി. കുരുമുളക് ഇറക്കുമതി ചെയ്തില്ലെങ്കിൽ രാജ്യാന്തര വിപണിയിൽ മത്സരിക്കാനാവില്ലെന്ന് മൂല്യവർദ്ധിത കുരുമുളക് ഉത്പന്നങ്ങളുടെ കയറ്റുമതിക്കാർ.എന്നാൽ ഇറക്കുമതി പൂർണമായും നിർത്തണമെന്ന് പ്രാദേശിക കർഷകർ.
500 രൂപയിൽ താഴെ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ് വിദേശ വാണിജ്യ ഡയറക്ടർ ജനറൽ. കുരുമുളകിന്റെ ആഭ്യന്തര വിപണിയിലെ വില രാജ്യാന്തര വിപണിയിലേക്കാൾ ഉയർന്നു നിൽക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. 500 രൂപയിൽ താഴെ കുരുമുളക് ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപെടുത്തിയതിനാൽ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്താൽ പെനാൽറ്റിയും ആഭ്യന്തര വിപണിയിലെ വിലയുടെ 70 % ഡ്യൂട്ടിയും സർചാർജ് നൽകേണ്ടിവരും.
ഇറക്കുമതി ചെയ്യുന്നവയിൽ മിക്കതിന്റെയും നിലവാരവും കുറവാണ്. ഇറക്കുമതി ചെയ്യുന്നവയുടെ നിലവാരം പരിശോധിക്കാൻ ഇറക്കുമതിക്കാർ തയ്യാറായതുമില്ല. കയറ്റുമതി ചെയ്യുന്ന കുരുമുളക് ആഭ്യന്തര വിപണിയിലേക്കാണ് പോകുന്നത്. എന്നാൽ ഇറക്കുമതി നിയന്ത്രിച്ച വിജ്ഞാപനം വന്നതിനു ശേഷവും കുരുമുളകിന്റെ വില ഉയർന്നിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക