കാലിത്തീറ്റ കുംഭകോണക്കേസിൽ മൂന്നരവർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു റാഞ്ചി ബിർസമുണ്ട ജയിലിലെ സ്പെഷൽ സെല്ലിൽ കഴിയുന്ന ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയിലിൽ ഉദ്യാനപാലകനായി . സ്പെഷൽ ബ്ളോക്കിലെ 3351 നമ്പറുകാരനായ ലാലു ഇന്നലെ മുതൽ ജോലിചെയ്തു തുടങ്ങി. ജയിൽ വളപ്പിലെ വിശാലമായ പൂന്തോട്ടത്തിൽ ചെടികൾ നനയ്ക്കാനും പരിപാലിക്കാനും ഇറങ്ങിയ ലാലു വേഗം ജോലി തീർത്തു . ഇതിനു പ്രതിദിനം 94 രൂപ കൂലി കിട്ടും.
ജോലിക്കിറങ്ങിയെങ്കിലും സഹതടവുകാരുമായി അകലംപാലിച്ച ലാലു കഴിയുന്നത്. ജോലി കഴിഞ് തുടർന്നുള്ള സമയം പത്രം വായിച്ചും സന്ദർശകരെ കണ്ടും തീർത്തു. ആർജെഡി നേതാക്കളായ സുബോധ് കാന്ത് സഹായ്, രൺവിജയ് സിങ്, ചന്ദ്രകുമാർ യാദവ് തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിച്ചു.
വിധിയുടെ പകർപ്പിനായി ലാലു നൽകിയ അപേക്ഷയിൽ വിധി പകർപ്പ് അനുവദിച്ചിട്ടുണ്ട് .അതുകൊണ്ട് ഈ ആഴ്ച അവസാനത്തോടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണു നീക്കം . അഞ്ചു വർഷത്തിൽ കുറഞ്ഞ ശിക്ഷയായതിനാൽ ജാമ്യം കിട്ടാൻ ബുദ്ധിമുട്ടില്ലെന്നാണ് കരുതുന്നതെന്ന് അഭിഭാഷകൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക