പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരാണ് ഇതിന് ഉത്തരവാദികളെന്നും രാഹുൽ പറഞ്ഞു. കൂടാതെ എട്ടുവർത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബഹ്റിനിലെത്തിയ രാഹുൽ അവിടുത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള, രാഹുലിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഈ മാസം ഒമ്പതിനാണ് രാഹുൽ തിരിച്ചെത്തുക.
അതുപോലെ രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ നൽകാനാവാത്തത് ആ രാജ്യം ഭരിക്കുന്ന സർക്കാരിന്റെ പിടിപ്പുകേടാണെന്നു പരിഹസിച്ച രാഹുൽ ചൈനയിൽ 24 മണിക്കൂറിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇന്ത്യയിൽ ഇത് 400എണ്ണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചൊന്നുമല്ല രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നു പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ അത്തരം ചർച്ചകൾ എന്ത് കഴിക്കണം, എന്തിന് പ്രതിഷേധിക്കണം, എന്ത് പറയാം അല്ലെങ്കിൽ പറയാതിരിക്കാം എന്നതിവലേക്കൊക്കെ ചുരുങ്ങിയെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക