രണ്ടുവർഷമായി നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന്റെ അനുജൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം സാധ്യമല്ല എന്നു പറഞ്ഞ അഭിപ്രായത്തെ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി. ശ്രീജിത്തിന്റെ പ്രശ്നത്തിൽ ശ്രീജിത്തിനോട് അനുഭാവമുള്ള മുഖ്യമന്ത്രി ഓഫിസിൽ നിന്നും പുനഃപരിശോധനായ്ക്കായുള്ള കത്ത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതാൻ ചീഫ് സെക്രട്ടറിയ്ക്ക് നിർദേശം നൽകി.
ശ്രീജിത്തിന്റെ ആവശ്യപ്രകാരം ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപെട്ടിരുന്നെങ്കിലും കേന്ദ്ര പേർസണൽ മന്ത്രാലയം ആവശ്യം നിരസിച്ചിരുന്നു. അപൂർവവും അസാധാരണവും ആയ ഒരു കേസ് ആയി ഇതിനെ കാണുന്നില്ല എന്ന കാരണത്താലാണ് സി ബി ഐ അന്വേഷണം പ്രവർത്തികമല്ലെന്ന് പേഴ്സണൽ മന്ത്രാലയം അറിയിച്ചത്.
2016 മെയ് 17 ന് കംപ്ലൈന്റ്റ് അതോറിറ്റി അന്വേഷിച്ചു തുടങ്ങിയ കേസ് ശെരിയായ ദിശയിലല്ലെന്നും അന്വേഷണം സിബിഐ ക്ക് വിടണമെന്നും പറഞ്ഞാണ് ശ്രീജിത്ത് നിരാഹാരം ആരംഭിച്ചത്. 2014 ൽ ആണ് ശ്രീജിത്തിന്റെ അനുജൻ ശ്രീജിവ് കസ്റ്റഡിയിൽ മരണപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക