കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് അത് വ്യക്തമാണ്. ടി.പി ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുമായി സമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ ഒരാള്‍ ആകാശ് തില്ലങ്കേരിയാണ്. അയാള്‍ പി.ജയരാജന്റെ സന്തത സഹചാരിയാണ്. ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലുണ്ടെങ്കില്‍ അത് ജയരാജന് അറിഞ്ഞു കൊണ്ടാണെന്നും സുധാകരന് ആരോപിച്ചു.
കൂടാതെ ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് ഷുഹൈബിനെ വധിക്കാന്‍ വേണ്ടിയാണെന്നും സുധാകരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക