വനിത ഹോസ്റ്റലിന്റെ ചുശിമുറിയുടെ പുറത്ത് ഉപയോഗിച്ച നാപ്കിന് കണ്ടു എന്ന പേരില്‍ 40 ഓളം വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ വാര്ഡന് വസ്ത്രം ഉരിഞ്ഞു പരിശോധന നടത്തി. മധ്യപ്രദേശ് സാഗര്‍ നഗരത്തിലെ വനിത ഹോസ്റ്റിലാണു സംഭവം.
നാപ്കിന് അവിടെ ഇട്ടത് ആരാണ് എന്നു കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആര്‍ത്തവം ഉള്ള ആളെ കണ്ടെത്താനായി വാര്ഡന് ഇറങ്ങി പുറപ്പെട്ടത്. എന്നാല്‍ കുട്ടികള്‍ ആരും തന്നെ ശുചിമുറിക്കു പുറത്ത് അങ്ങനെ ഒരു നാപ്കിന് കണ്ടിട്ടില്ല എന്നു പറയുന്നു. വാര്ഡന് പറയുന്നതു കളവാണ് എന്നാണ് ഇവരുടെ വാദം.
സംഭവത്തില്‍ പ്രതിക്ഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് എത്തി. സംഭവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക