പരാതി പറയാൻ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാത്തവർ ചുരുക്കമാണ്. പരാതികളും പരിഭവങ്ങളും ഏറെ പങ്കുവെച്ചിട്ടുമുണ്ട്. സർക്കാർ ഓഫീസുകളുടെ അരക്ഷിതാ അവസ്ഥ മൂലം പരാതികൾക്ക് നേരെ മുഖം തിരിച്ച അധികാര വർഗത്തിനു ജീവൻ നഷ്ടപെടുത്തിയവരും നിരവധിയാണ്. പോക്കു വരവ് സർട്ടിഫിക്കറ്റ് , ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങി മരണാന്തര സർട്ടിഫിക്കറ്റ് വരെ കിട്ടാൻ സർക്കാർ ഓഫീസുകൾ ഒരുപാട് കയറി ഇറങ്ങിയവരാണ് ഭൂരിപക്ഷം മലയാളികളും.
വിവാഹം കഴിച്ചു വെച്ച് ഇതിന്റെ പുറകെ ഇങ്ങനെ നടക്കാൻ എന്ത് തെറ്റ് ചെയ്തു മൂക്കത്ത് വിരൽ വെച്ച നവദമ്പതികളും നമ്മുടെ നാട്ടിലുണ്ട് . ചത്താലും വിടില്ല അല്ലെ മരണ സർട്ടിഫിക്കറ്റനുവേണ്ടി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ അറിയണ്ട ആണെങ്കിലും ഒന്ന് ചിന്തിച്ചു പോകും.
എന്നാൽ ഇതിനൊക്കെ പരിഹാര മുണ്ടോ കാണുമെല്ലോ കാരണം എല്ലാം ഇപ്പോ ഒരു ക്ലിക്കിൽ കിട്ടും പിന്നെ ഇനി പരാതി പരിഹരിക്കുന്നത് കൂടി അങ്ങനെ ആയാലോ കേരളം ഡിജിറ്റൽ ആകുവല്ലേ.
സോഷ്യല്‍ മീഡിയ മാതൃകയിലുള്ളതാണ് ”ആരോടു പറയാന്‍” എന്ന ഈ സൈറ്റ്. വ്യക്തിവിവരങ്ങള്‍ നല്കി ഒരു അധികാര കേന്ദ്രത്തിന് (കെ.എസ്.ഇ.ബി, ജലവിതരണം, പോലീസ്, പിഡബ്ല്യുഡി ഏതുമാവാം) പരാതി പോസ്റ്റ് ചെയ്യാം. അധികാര കേന്ദ്രത്തിന്റെ ഇമെയില്‍ ഐഡിയിലേക്കാണ് പരാതികള്‍ പോവുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സൈറ്റിന്റെ രൂപകല്പന. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രത്യേകം കണ്ട്രോള് പാനല്‍ നല്‍കും.പരാതികള്‍ ഈ പാനലില്‍ കാണാന്‍ സാധിക്കും. പരാതിക്കാര്‍ അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്യണം. സോഷ്യല്‍ മീഡിയാ പോസ്റ്റ് ആയി എല്ലാവര്ക്കും കാണും വിധം പരാതി പ്രസിദ്ധീകരിക്കപ്പെടും.
മറ്റ് ഉപയോക്താക്കള്‍ക്ക് ഈ പരാതിക്ക് കീഴില്‍ അഭിപ്രായം പറയാനും സാധിക്കും. പരാതി കൈകാര്യം ചെയ്യുന്ന മുറയ്ക്ക് (Open, Acknowledged, Resolving, Close) എന്നിങ്ങനെ സ്റ്റാറ്റസ് അധികൃതര്‍ക്ക് അപ്ഡേറ്റ് ചെയ്യാം.ഇതിനായി പ്രത്യേകം നിറങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ നല്‍കിയിട്ടുണ്ട്. (മഞ്ഞ നിറം ഉണ്ടെങ്കില്‍ പരാതി ഓപ്പണ്‍ ചെയ്തു, പച്ചയാണെങ്കില്‍ പരഹരിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെ).
ഇത് പരാതിക്കാരനും കാണാം. പരിഹരിച്ചു കഴിഞ്ഞ പരാതികള്‍ അവസാനിപ്പിക്കാനും വകുപ്പുകള്‍ക്ക് സാധിക്കും. ‘എല്ലാ പരാതികള്‍ക്കും ഒരിടത്ത് പരിഹാരം’ എന്ന ഈ ആശയവുമായി സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട്ട് കണ്‍സോള്‍ ടെക്നോ സോലൂഷന്‍സ് എന്ന ഐടി സ്ഥാപനം നടത്തുന്ന അരവിന്ദ് എന്ന യുവസംരംഭകന്.
വെബ്സൈറ്റിന്റെ പ്രോട്ടോ ടൈപ്പ് മാത്രമാണ് അരവിന്ദ് അവതരിപ്പിച്ചിരിക്കുന്നത്. ജനോപകാരപ്രദമായ ആശയം പ്രാബല്യത്തില്‍ വരുത്തണമെങ്കില്‍ അധികാരികളില്‍ നിന്നുള്ള സഹകരണം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക