കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രാചരണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ വ്യാജവാര്‍ത്ത പ്രാചരണം നടത്തിയത് എറണാകുളം സ്വദേശിയെയാണ് തിരിച്ചറിഞ്ഞത് എന്നും ഇയ്യാളുടെ പിന്നില്‍ സംഘടിതമായ ഒരുപറ്റം ആളുകളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സാമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ നടത്തി ജനജീവിതം സ്തംഭിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേ്സെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. വ്യാജ ഫേസ്ബുക്ക് ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
കാശ്മീരില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുന്നു എന്ന പേരിലായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്മാന് മോഹനദാസ് ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക