സൗദി അറേബ്യയില്‍ പിതാവ് മൂന്നു പെൺമക്കളെ അമ്മയുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. 33കാരനായ പിതാവ് കൃത്യം നടത്തുമ്പോൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതുപോലെ കഴിഞ്ഞ ഏതാനും ദിവസമായി ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ഉറങ്ങുന്നതിനുള്ള മരുന്ന് കഴിച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് ഇയാൾ ഞായറാഴ്ച കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ പ്രതി ഭാര്യയെയും കുത്തിപരിക്കേല്‍പ്പിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ആക്രമണത്തിന് ഇരയായ കുടുംബം ഇവിടെ താമസിക്കുന്നുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഒരു സ്ത്രീയുടെ അലര്‍ച്ച കേട്ട് പോലീസിനെ വിളിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. ഈ സമയം പിതാവ് ഫ്ലാറ്റില്‍ നിന്നും പുറത്തുപോകുന്നത് കണ്ടുവെന്നും പറയുന്നു. പലചരക്കു കടയ്ക്ക് സമീപം പോയ ഇയാള്‍ അവിടെ ഇരിക്കുകയും യാതൊന്നും സംഭവിക്കാത്ത പോലെ വെള്ളം കുടിക്കുകയുമായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു.
തുടര്‍ന്ന്, അയാളുടെ അടുത്ത് പോയി കാര്യം അന്വേഷിച്ചപ്പോൾ കാര്യമായിട്ടൊന്നും ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഏതാനും നിമിഷത്തിനുള്ളില്‍ വീട്ടില്‍ നിന്നും യുവതി ‘എന്റെ മക്കള്‍… എന്റെ മക്കള്‍…’ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. കുട്ടികളെ ഉപദ്രവിച്ചോ എന്ന് പിതാവിനോട് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് എന്റെ വീട്ടിലേക്ക് സ്വാഗതം, അകത്ത് കയറി നോക്കൂ’ എന്നാണ് അയാള്‍ മറുപടി നല്‍കിയത്. മറ്റു രണ്ട് അയല്‍വാസികള്‍ക്കൊപ്പം ഫ്ലാറ്റിലേക്ക് പോവുകയും മൂന്നു കുട്ടികളെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നുവെന്ന് അയല്‍വാസി വ്യക്തമാക്കി.
കൃത്യം നടത്തിയ വ്യക്തി ഒരു കമ്പനിയില്‍ ഗാര്‍ഡ് ആയി ജോലി ചെയ്യുകയാണ്. അയല്‍വാസികളുമായി അധികം ഇടപെടാത്ത വ്യക്തിയാണ് ഇയാളെന്നും സമീപവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക