മെഡിക്കല്‍/ദന്തല്‍ ബിരുദകോഴ്സുകളിലേക്കുള്ള രാജ്യവ്യാപക പൊതുപരീക്ഷയായ നീറ്റ് ഇന്ന് നടക്കും. കര്ശനമാര്ഗനിര്ദേശങ്ങളോടു കൂടിയാണ് പരീക്ഷ സി.ബി.എസ്.ഇ. നടത്തുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസാമീസ്. തെലുഗു, തമിഴ്, കന്നഡ ഭാഷകളിലാണ് നീറ്റ് 2018 നടക്കുന്നത്. പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂറാണ്. പരീക്ഷ സുഗമമായി എഴുതാന്‍ സി.ബി.എസ്.ഇ. പുറപ്പെടുവിച്ച ചട്ടങ്ങള്‍ ശ്രദ്ധിക്കുക.
നീറ്റ് പരീക്ഷാ ചട്ടങ്ങള്‍
പരീക്ഷാഹാളിലേയ്ക്കുള്ള പ്രവേശനം: 7.30 എ.എം.
അഡ്മിറ്റ് കാര്‍ഡ് പരിശോധന: 7.30 എം.എം. മുതല്‍ 9.45 എം.എം. വരെ
ടെസ്റ്റ് ബുക്ക്ലെറ്റ് വിതരണം: 9.45 എം.എം.
പരീക്ഷാഹാളില്‍ പ്രവേശിക്കാനുള്ള അന്തിമസമയം: 9.30 .
പരീക്ഷ തുടങ്ങുന്നത് : 10 എ.എം.
പരീക്ഷ അവസാനിക്കുന്നത് 1 പി.എം.
പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍ രണ്ടരമണിക്കൂറുണ്ട്. 9.30ന് ശേഷം ഒരുകാരണവശാലും ആരെയും പ്രവേശിപ്പിക്കില്ല. കര്‍ശനമായ പരിശോധനകളും ഉള്ളതിനാല്‍ കഴിവതും നേരത്തേ എത്താന്‍ ശ്രമിക്കുക.
ഒരു കാരണവശാലും അഡ്മിറ്റ് കാര്‍ഡ് കൊണ്ടുവരാന്‍ മറക്കരുത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം. പരീക്ഷാഹാളിലേക്കു യാതൊരുവിധ ഭക്ഷണവസ്തുക്കളും കൊണ്ടുപോകാന്‍ പാടല്ല.
പേന കൊണ്ടുപോകേണ്ടതില്ല. ചോദ്യക്കടലാസിനും ഉത്തരപേപ്പറിനും ഒപ്പം പേനയും നല്‍കും. പേന, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍, മൈാബൈല്‍ഫോണ്‍, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, ബ്ലുടൂത്ത്, ഹെല്‍ത്ത് ബാന്‍ഡ് തുടങ്ങിയ ഒരു വസ്തുക്കളും അനുവദിക്കില്ല.
പഴ്സ്, കുളിങ് ഗ്ലാസ്, ഹാന്‍ഡ്ബാഗ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ബ്രേസ്ലെറ്റ്, ക്യാമറ, ലോഹവസ്തുക്കള്‍ എന്നിവ പരീക്ഷാഹാളില്‍ അനുവദിക്കില്ല. മോതിരം, കമ്മല്‍, മൂക്കുത്തി, മാല, പതക്കം, പിന്, ബാഡ്ജ് എന്നിവയും അനുവദിനീയമല്ല.
ഡ്രസ് കോഡ്: സല്‍വാര്‍/ട്രൗസര്‍ എന്നിവയ്ക്കൊപ്പം ഇളംനിറത്തിലുള്ള അരകൈയന്‍ വസ്ത്രങ്ങളേ പാടുള്ളു. വലിയ ബട്ടണുകള്‍, പിന്നുകള്‍, ബാഡ്ഡുജകള്, പൂക്കള്‍ എന്നിവ പാടില്ല. ഹീല്‍ കുറഞ്ഞ സ്ലിപ്പറുകളും ചെരിപ്പുകളുമേ ഉപയോഗിക്കാവും. ഷൂ പാടില്ല.
Also Read : നീറ്റ്; സംസ്ഥാനത്ത് എഴുതുന്നത് ഒരു ലക്ഷത്തോളം പേർ
പ്രതികരിക്കാൻ ഇവിടെ എഴുതുക