കാസര്‍കോട്: നിപ്പ വൈറസിന് പിറകെ സംസഥാനത്ത് ഡെങ്കിപ്പനി ബാധയും പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 340ഓളം പേര് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അമ്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം. കാസര്‍കോടിന്റെ മലയോര മേഖലകളിലാണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ മാത്രം 27 പേര് ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലുണ്ട്. കിനാലൂര്‍-കരിന്തളം, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read: പനി ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന നഴ്സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക