ദീര്‍ഘകാലമായി ഖത്തറില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സന്തോഷ വാർത്ത. അങ്ങനെയുള്ളവർക്ക് സ്ഥിരതാമസാനുമതി നല്‍കുന്നതിനുള്ള കരടുനിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം. വിശദപഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സ്ഥിരതാമസാനുമതി ആര്‍ക്കൊക്കെ നല്കണമെന്നകാര്യത്തില് തീരുമാനമെടുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ ഒരു സ്ഥിരം സമിതി രൂപീകരിക്കണമെന്നും കരടു നിയമം അനുശാസിക്കുന്നു.
ഖത്തറിനു മികച്ച സേവനം നല്കിയവര്ക്കും ദേശീയ സമ്പദ്വ്യവസ്ഥയ്ക്കു മികച്ച സംഭാവന നല്കിയവര്ക്കും ഭാവിയിലും സേവനം ആവശ്യമായി വരുന്ന വിദഗ്ധര്‍ക്കും മാത്രമാണ് സ്ഥിര താമസാനുമതി ലഭ്യമാകുക.
ദീര്‍ഘകാല പ്രവാസികള്‍ക്കു ഖത്തറില്‍ സ്ഥിരതാമസാനുമതി നല്കാന് കരടുനിയമം തയാറാക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് കഴിഞ്ഞവര്‍ഷം മന്ത്രിസഭയ്ക്കു നിര്‍ദേശം നല്‍കിയത്. അതേസമയം ഖത്തറിലെ തിരഞ്ഞെടുത്ത മേഖലകളില്‍ കെട്ടിടങ്ങളും വസ്തുവകകളും വാങ്ങാനുള്ള കരടുനിയമം ശൂറ കൗണ്‍സിലിന്റെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക