പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രമാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. ഇത് മോദി മുഖ്യമന്ത്രി ആയ കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നൊക്കെ ജനവികാരം മോദിക്ക് എതിരെ വന്നിട്ടുണ്ടോ അന്നൊക്കെ വധശ്രമം എന്ന വാര്‍ത്തയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ സത്യാവസ്ഥ അന്വേഷിക്കണം’. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെ കൊല്ലുമെന്ന മാവോയിസ്റ്റുകളുടെ സന്ദേശം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
നേരത്തെ മാവോയിസ്റ്റുകള്‍ നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് പൂണെ പോലീസ് പുറത്തുവിട്ട വാര്‍ത്ത. ഇത് തെളിയിക്കുന്ന മാവോയിസ്റ്റുകളുടെ കത്തും പുറത്തു വന്നിരുന്നു. ‘മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കാം. പരാജയപ്പെടുകയും ചെയ്യാം. എന്നിരുന്നാലും പാര്‍ട്ടി ഈ പ്രമേയത്തില്‍ ഉറച്ചു നിക്കണം. ഇതായിരുന്നു കത്തിലെ പരാമര്‍ശം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നാണ് പോലീസ് കത്ത് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക