സോച്ചി: ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അര്‍ജന്റീന ഇന്നിറങ്ങും. ഐസ്ലന്ഡിനോടാണ് ടീം ഇന്ന് ഏറ്റുമുട്ടുക. മോസ്കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. നായകനും സൂപ്പര്‍ സ്ട്രൈക്കറുമായ ലയണല്‍ മെസിയിലാണ് ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷ.
അതേസമയം, കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്ലന്ഡ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഡിയില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവുമായി അര്‍ജന്റീനയും ഇരുപത്തിരണ്ടാം റാങ്കോടെ ഐസ്ലന്ഡും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞ അര്‍ജന്റീനക്ക് ഫൈനലില്‍ എത്തണം എങ്കില്‍ ടീമെന്ന നിലയില്‍ മികച്ച പ്രകടനം അനിവാര്യമാണ്.
വൈക്കിംഗ് ക്ലാപ്പിലൂടെ ശ്രദ്ധേയരായ ഐസ്ലാന്‍ഡിന്റെ ആദ്യ ലോകകപ്പ് ആണിത്. കഴിഞ്ഞ യൂറോ കപ്പില്‍ കാഴ്ച വെച്ച മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആയിരിക്കും ഐസ്ലാന്‍ഡ് ശ്രമിക്കുക. അര്‍ജന്റീനയെ അട്ടിമറിച്ചു ലോകകപ്പിലെ കറുത്ത കുതിരകള്‍ ആവാനാവും ഐസ്ലാന്‍ഡിന്റെ ശ്രമം.
ലോകകപ്പ്; ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും സമനിലയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക