മുംബൈയിൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള അനുക്രീതി വാസിനെ വിജയിയായി തെരെഞ്ഞെടുത്തു. 19 വയസുകാരിയായ അനുക്രീതി നേരത്തെ എഫ് ബി ബി കളേഴ്സ് ഫെമിന മിസ് തമിഴ്നാടായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിസ് വേൾഡ് മാനുഷി ചില്ലാർ അനുക്രീതിയെ മിസ് ഇന്ത്യ കിരീടമണിയിച്ചു. ഹരിയാനയിൽ നിന്നുള്ള മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആന്ധ്രാ സ്വദേശി ശ്രീയ റാവു സെക്കന്റ് റണ്ണറപ്പായി.
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടൻ ആയുഷ്മാൻ ഖുറാന എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. ഫാഷൻ ഡിസൈനർ ഗുപ്ത, ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ, കുനാൽ കപൂർ, ടി വി അവതാരക മല്ലിക അറോറ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ, കെ എൽ രാഹുൽ എന്നിവരടങ്ങുന്നതായിരുന്നു വിധിനിർണ്ണയ സമിതി.
ബോളിവുഡ് താരങ്ങളായ കരീന കപൂർ, മാധുരി ദീക്ഷിത്, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവരുടെ പ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.
ലോകകപ്പ് ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയെ യുവാവ് പരസ്യമായി ചുംബിച്ച വീഡിയോ വൈറൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക