കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ 38 ാമത് സുൽത്താനയായി അറക്കൽ ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേൽക്കും. ജൂലൈ 1 ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് കണ്ണൂർ സിറ്റിയിലെ അറക്കൽ കെട്ടിൽ പരമ്പരാഗത ചടങ്ങുകളോടെയാണ് ഫാത്തിമാ മുത്തുബീവി അധികാരമേൽക്കുക. കഴിഞ്ഞ ദിവസം നിര്യാതയായ അറക്കൽ ആദിരാജാ സൈനബ ആയിഷാ ബീവിയുടെ ഇളയ സഹോദരിയാണ് ഫാത്തിമാ മുത്തുബീവി. പരമ്പരാഗതമായി മരുമക്കത്തായ സമ്പ്രദായമാണ് ഈ രാജവംശം ആചരിച്ചു വരുന്നത്. ഇസ്ലാമിക ദായക്രമത്തിൽ ഇത് പതിവില്ലാത്ത പിന്തുടർച്ചാരീതിയാണ്. സ്ത്രീ പുരുഷ ഭേദമന്യേ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ് രാജവംശത്തിന്റെ നായകപദവി വഹിക്കുക എന്നതും അറക്കൽ രാജവംശത്തിന്റെ സവിശേഷതയാണ്.
തലശ്ശേരി കായ്യത്തെ അറക്കൽ കോട്ടജിലെ പരേതനായ സി പി കുഞ്ഞഹമ്മദിന്റെ ഭാര്യയാണ് അറക്കൽ ആദിരാജാ ഫാത്തിമാ മുത്തുബീവി. പരേതരായ ആലുപി ഇളയയുടെയും ആദിരാജ മറിയുമ്മയുടെയും മകളാണ്. ഏകമകൾ ഖദീജ സോഫിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക