ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്നു എന്നാരോപിച്ച് ഹിന്ദുസംഘടനകൾ നാളെ ആഹ്വാനം ചെയ്ത ഹർത്താൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ലെന്ന് സൂചന. അയ്യപ്പ ധർമസേന ജനറൽ സെക്രട്ടറി ഹനുമാൻസേന തുടങ്ങിയ ഹിന്ദുസംഘടനകൾ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മാണി വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിനോട് പരിവാർ കുടുംബം ചുവന്നകൊടി കാട്ടിയിരിക്കുകയാണ്. ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഹര്‍ത്താലുമായി ആര്‍എസ്എസിനു ബന്ധമില്ല.ഹര്‍ത്താലിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി അറിയിച്ചു.അതേസമയം ഹര്‍ത്താലുമായി മുന്നോട്ടു പോകുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന് പുരോഹിത്, ഹനുമാന് സേന ഭാരത് സംസ്ഥാന ചെയര്മാന് എ.എം. ഭക്തവല്സലന് തുടങ്ങിയവര്‍ പറഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഹര്‍ത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ പതിവു പോലെ സര്‍വീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. കെഎസ്ആര്‍ടിസിയും പതിവുപോലെ സര്‍വീസ് നടത്തും.
ശബരിമലയുടെ പേരില്‍ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗം അറിയിച്ചു.
എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചതോടെ ഹര്‍ത്താല്‍ വിജയിക്കില്ലെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക