തന്റെ ഇഷ്ടങ്ങളെ കുറിച്ചും ജീവിതരീതികളെക്കുറിച്ചും ആദ്യമേ തുറന്നു പറഞ്ഞതുകൊണ്ടാണ് കുടുംബജീവിതം നന്നായി മുന്നോട്ട് പോകുന്നതെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. തന്റെ സംഗീത താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നയാളാണ് സൈറ. മുന്‍കൂട്ടി തീരുമാനിച്ച ഒരു വിരുന്നില്‍ പങ്കെടുക്കേണ്ടി വന്നാലും പാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നാല്‍ അതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് താന്‍ സൈറയോട് വിവാഹത്തിന് മുന്‍പേ പറഞ്ഞിരുന്നു. ഇതൊക്കെ അംഗീകരിക്കാന്‍ സൈറ തയ്യാറായിരുന്നു; റഹ്മാൻ പറഞ്ഞു.
സൈറയെ കണ്ടുമുട്ടിയത്?
“മുഖ്യമായും മൂന്ന് നിബന്ധനകളായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട് ഞാൻ അമ്മ കരീമ ബീഗത്തെ അറിയിച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം എന്നിവയായിരുന്നു റഹ്മാന്റെ സങ്കല്‍പ്പങ്ങള്‍. ആദ്യത്തെ രണ്ടു കാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ മൂന്നാമത്തെ നിബന്ധന മനസിലാക്കാന്‍ അല്‍പ്പം പ്രയാസമാണ്.
തന്റെ പങ്കാളിയെ തേടുന്നതിനിടെ ഒരു ദിവസം പള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരയായി നില്ക്കുന്ന ഒരു പെണ്‍കുട്ടിയെ അമ്മ കരീമ ബീഗം കാണാനിടയായി. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്. തുടർന്ന് അമ്മ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തുകയും മെഹര്‍ വിവാഹിതയാണെന്ന് അറിയുകയും ചെയ്തു. എന്നാല്‍ അവിടെ വച്ച് മെഹറിന്റെ സഹോദരി സൈറയെ കാണുകയും റഹ്മാന് ഇണങ്ങിയ വധുവാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു.” ; റഹ്മാൻ പറഞ്ഞു.
അധികം കാമറയ്ക്ക് മുന്നില്‍ വരാത്ത പ്രകൃതമാണ് സൈറയുടേതെന്ന് റഹ്മാന് പറയുന്നു. റഹ്മാന്റെ പ്രൊഫഷണല്‍ ജീവിതത്തിലും സൈറ കാര്യമായി ഇടപെടാറില്ല. എന്നാല്‍, സൈറയുടെ അകമഴിഞ്ഞ പിന്തുണയാണ് തന്റെ വിജയങ്ങള്‍ക്കു പിന്നില്‍ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക