ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.
ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോമീറ്റര്‍ ചുറ്റളവ് വ്യപ്തിയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്. അതേസമയം ഭൂകമ്പത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു.
കടല്‍ത്തീരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ജൂലൈ 29ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 17 പേരുടെ മരണത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക