ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികദിനമായ നാളെ ഐതിഹാസികമായ സമരത്തിനൊരുങ്ങി ഇരുപത് ലക്ഷത്തോളം കർഷകരും തൊഴിലാളികളും. കാര്‍ഷിക മേഖലയിലും തൊഴിലടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെയും സിഐടിയുവിന്റെയും സംയുക്ത നേതൃത്വത്തിലാണ് സമരം. സമരത്തിന്റെ ഭാഗമായി നാന്നൂറിലേറേ ജില്ലകളിൽ നേതാക്കന്മാരും പ്രവർത്തകരും അറസ്റ്റ് വരിക്കും. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ തുടങ്ങിയ നേതാക്കള്‍ അറസ്റ്റ് വരിക്കും.
കാര്‍ഷിക മേഖലയെ സ്വകാര്യ കുത്തകകള്‍ക്കും വിദേശ നിക്ഷേപത്തിനും തുറന്നുകൊടുക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിനെതിരായ കര്‍ഷകരുടെ പ്രതിഷേധം രാജ്യവ്യാപകമായി അലയടിക്കുമെന്ന് ഹനന്‍മൊള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനകീയ പ്രതിഷേധത്തിന്റെ പുതിയൊരു യുഗത്തിന്റെ തുടക്കമാണ് ജയില്‍ നിറയ്ക്കല്‍ സമരത്തോടെ തുടങ്ങുന്നതെന്ന് തപന്‍സെന്‍ പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സ്വാമിനാഥന് കമ്മീഷന് നിര്‍ദ്ദേശിച്ച നിലയില്‍ മിനിമം താങ്ങുവില പ്രഖ്യാപിക്കുക, വിദേശ നിക്ഷേപം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് 5000 രൂപ പെന്ഷന് അനുവദിക്കുക, കൃഷിയിടങ്ങളില്‍ വെള്ളവും വൈദ്യുതിയും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക