കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം നല്‍കേണ്ട ക്ലിയറന്‍സ് ഒക്ടോബര്‍ 1 ന് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു.
ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ വിമാനങ്ങളായിരിക്കും തുടക്കത്തില്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുക. എന്നാൽ എന്നു മുതല്‍ സര്‍വീസ് നടത്തണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണ്.
നിലവിലെ നിയമം അന്താരാഷ്ട്ര എയര്‍ലൈന്‍സുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്നതിന് തടസ്സമാണ്.
എന്നാല്‍ ചര്‍ച്ചകളിലൂടെ അന്താരാഷ്ട്ര എയര്‍ലൈന്‍സുകളുടെ സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രിമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക