കാലവർഷക്കെടുതിയിൽ ദുരന്തമുഖമായ കേരളത്തിന് കർണാടക സർക്കാരിന്റെ കൈത്താങ്ങ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ കർണ്ണാടകം കേരളത്തിന് നൽകും. മുഖ്യ മന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതുകൂടാതെ സഹായപ്രവർത്തനങ്ങൾക്കായി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ കേരളത്തിലേക്ക് അയക്കാനും മറ്റ് അടിയന്തര സഹായം നല്‍കാനും കുമാരസ്വാമി ചീഫ് സെക്രട്ടറി ടി എം വിജയഭാസ്കര്ക്ക് നിര്‍ദേശം നല്കി. ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും കുമാരസ്വാമി അറിയിച്ചു.
കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക