രാജ്യം ഇന്ന് 72 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോഴും സംസ്ഥാനം ദേശസ്നേഹത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ മന്ത്രിമാര്‍ ദേശീയ പതാകയുയര്‍ത്തി. മിക്ക സ്ഥലത്തും മധുരം നല്‍കിയും പായസ വിതരണം നടത്തിയുമാണ് ആഘോഷ പരിപാടികള്‍ നടത്തിയത്.
കാസര്‍കോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് സല്യൂട്ട് സ്വീകരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘടനകളുടേയും ക്ലബുകളുടേയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ ഓണാഘോഷം മാറ്റി വെച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. കാസര്‍കോഡ് കലക്ടറേറ്റിലെ ജീവനക്കാര്‍ ഓണാഘോഷ പരിപാടി ഉപേക്ഷിച്ച് അതിനായി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രഭാകരന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക