ഒന്നിന് പുറകെ ഒന്നായി ജനങ്ങൾക്ക് ദുരിത കാലം. പ്രളയത്തിന് ശേഷം ഇതാ പകർച്ച വ്യാധികൾ ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു. ഇപ്പോഴേ അതിനെതിരെ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രളയകാല പകര്‍ച്ചവ്യാധികളും പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ ഇതൊക്കെയാണ്.
1. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്ക് എന്നിവ ഉപയോഗിക്കുക.
2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക 200 mg (100 mg രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്.
3. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ടതാണ്.
4. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ സ്ഥാപനങ്ങളിലും എലിപ്പനി കിടത്തി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ചികിത്സ ആയ ഡോക്സിസൈക്ലിന്‍ ഗുളിക, പെന്സിലിന് ഇഞ്ചക്ഷന് എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഇനി ഒരു ദുരന്തത്തിന് വഴി വെക്കാതിരിക്കാൻ നമ്മുക്ക് മുൻകരുതലെടുക്കാം. തുടക്കത്തിൽ തന്നെ ചികിത്സ നടത്തുക. സ്വയം ചികിത്സ അരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക