പ്രളയക്കെടുതി ചർച്ച ചെയ്യാനായി കേരളത്തിലെ നിരവധി എം പിമാർ പ്രധാനമന്ത്രിയുടെ സന്ദർശാനുമതി കാത്തുനിൽക്കുന്നതിനിടയിൽ നടൻ മോഹൻലാലിന് സന്ദർശാനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം.
പ്രളയത്തെത്തുടർന്ന് കഴിഞ്ഞ മാസം 30, 31 തീയതികളിൽ സന്ദർശാനുമതി ചോദിച്ച എം പി മാർക്ക് ഈ മാസം മൂന്നിന് ശേഷം അനുമതി നൽകാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാൽ ഇതിനിടയിൽ തന്നെ മോഹൻലാലിന് സന്ദർശനുമതി നൽകുകയും ചെയ്തിരുന്നു. ആർ എസ് എസിന്റെ നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന നിലയിലാണ് മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്.
ഇതോടെ നിരവധി പേരാണ് മോഡിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടി ജനപ്രതിനിധികളെയും കേരളത്തിനെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് പി കരുണാകരന് എംപി പറഞ്ഞു.
പി കരുണാകരൻ എം പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
“കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു. കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്. കടിഞ്ഞ മാസം 30, 31 തീയ്യതികളില്‍ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷംനല്‍കാമെന്നാണു അറിയിച്ചിരുന്നത്.”
എന്നാല്‍ ഇപ്പോള്‍ അതും മാറ്റി. കേരളത്തില്‍ നിന്ന് തന്നെയുള്ള നടന് മോഹന്‍ലാലിന്നു അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക