ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്കി.
അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. പി.കെ.ശശിക്കെതിരായ കേസില്‍ നിയമോപദേശം തേടിയെന്നും ഡിജിപി അറിയിച്ചു. അതേസമയം കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയിട്ട് എഴുപത്തഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കേസിൽ പുതിയ വഴിത്തിരിവിന് സാധ്യതയുണ്ടായിരിക്കുന്നത്.
സർക്കാരിനും സഭയ്ക്കുമെതിരെ നിരവധി പേരാണ്
രംഗത്തെത്തിയിരിക്കുന്നത്. ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ ഇന്നലെ മുതൽ ശക്തമായ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക