അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗത്തിന്റെ കണ്ണീരിൽ നിന്നും ഇന്നും മലയാളക്കര കരകയറിയിട്ടില്ല. ഇപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം ജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബാലഭാസ്കറിനെയും ആദ്ദേഹത്തിന്റെ പൊന്നോമന തേജസ്വിനി ബാലയുടെയും അകലവേർപാട് കച്ചവട താൽപര്യങ്ങൾക്കായി തരാം താഴ്ന്ന രീതിയിൽ ചിത്രീകരിക്കുന്ന മഞ്ഞപത്രക്കാർക്കെതിരെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ ഇഷാൻ ദേവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ഇഷാൻ ദേവിന്റെ വാക്കുകൾ
“വെറും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ബാലഭാസ്കറിന്റെ ജീവിതം ഉപയോഗിക്കരുത്. കേരളം കണ്ട ഏറ്റവും മഹാനായ കലാകാരനാണ് ബാലഭാസ്കർ. ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം, കഷ്ട്ടപാട്, കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്ക്കും മാതൃക ആയും, മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കര്‍. കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില് ഒരാളാണ് ബാലഭാസ്കര്‍ എന്ന് നിസംശയം പറയുന്ന നമ്മള് അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ്. അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആള് തന്നെയാണ് അദ്ദേഹം ഇപ്പോഴും. കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്. കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്. സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും.”
പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക