ലഹരിക്കായി കൗമാരക്കാർ നടത്തുന്ന മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന പ്രവൃത്തികളുടെ റിപ്പോർട്ടുകളാണ് ഇന്തോനേഷ്യയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ഉപയോഗിക്കാത്തതും ഉപയോഗിച്ച് വലിച്ചെറിഞ്ഞതുമായ സാനിറ്ററി നാപ്കിനുകൾ അരമണിക്കൂറോളം തിളപ്പിച്ച ശേഷം അത് പിഴിഞ്ഞെടുത്ത് ലഹരിക്കായി ഉപയോഗിക്കുകയാണ് ഇവര്‍. പാഡുകള്‍ തിളപ്പിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരുകയും ഇത് ലഹരിയായി മാറുകയും ചെയ്യുന്നു. ഈ വെള്ളം കുടിക്കുന്നതിലൂടെ ഏറെ നേരത്തെ ലഹരി ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാലാണ് യുവാക്കള്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ കാരണമെന്ന് ഇന്തോനേഷ്യന്‍ നാഷണല്‍ ഡ്രഗ് ഏജന്‍സിയുടെ റിപ്പോർട്ട് ചെയ്യുന്നു.
നാപ്കിന് വാങ്ങുന്നതിന് ചെലവ് കുറവും ആരും സംശയിക്കാത്തതുമാണ് യുവാക്കളില്‍ ഈ രീതിക്ക് പ്രിയമേറിയത്. ഇങ്ങനെയുള്ള ലഹരി ഉപയോഗത്തില്‍ നിരവധി ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇങ്ങനെ ലഹരി ഉപയോഗിച്ചതിലൂടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിരവധി ചെറുപ്പക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക