പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങവെ പമ്പയില്‍ കുളിക്കാനിറങ്ങുന്നതിനിടയില്‍ മുങ്ങി മരിച്ച ആന്ധ്ര സ്വദേശിയായ ലോകേഷ് എന്ന ഒന്‍പതുകാരന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി പത്തനംതിട്ടയില്‍ എത്തിച്ചു.
ശബരിമല ദര്ശനത്തിനെത്തിനായി ആന്ധ്രാ പ്രദേശില്‍ നിന്ന് എത്തിയതായിരുന്നു ലോകേഷ് എന്ന ഒന്‍പതു വയസുകാരനും അച്ഛനും ബന്ധുക്കളും അടങ്ങിയ 50 അംഗ സംഘം. അയ്യപ്പനെ കണ്ട് മലയിറങ്ങിയ ശേഷം പമ്പയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മണല്‍ കോരിയ കുഴികളിലൊന്നില്‍ ലോകേഷ് മുങ്ങിത്താഴുകയായിരുന്നു. പ്രളയം ബാക്കിയാക്കിയ പമ്പയിലെ കുഴിയില്‍ നിന്നും ലോകേഷിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷിച്ചെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ലോകേഷിനെ ഉടനെ പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കര്‍ഷകനാണ് ലേകേഷിന്റെ പിതാവ് നാരായണ റാവു. പമ്പയിലെ ആശുപത്രിയില്‍ ലോകേഷ് അകത്ത് മരണത്തോട് മല്ലിടുമ്ബോള്‍ നിസ്സഹായനായി നാരായണ റാവും പുറത്തുണ്ടായിരുന്നു. ലോകേഷിന്റെ മരണം സ്ഥിതീകരിച്ചതിന് ശേഷം മൊഴി രേഖപ്പെടുത്തിയ സര്‍ക്കാര്‍ കടലാസില്‍ പേരെഴുതി ഒപ്പിട്ട് അയാള്‍ മകനെ വിങ്ങുന്ന ഹൃദയവുമായി ഏറ്റുവാങ്ങി, യോഗേഷിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനു മുന്നോടിയായുള്ള നടപടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക