തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ ആക്രമണങ്ങളിൽ 559 കേസുകൾ രജിസ്റ്റർ ചെയ്തു. 745 അറസ്റ്റുകൾ രേഖപ്പെടുത്തി. 628 പേരെ കരുതൽ തടങ്ങളിലെടുത്തു. വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ടുകൾ.
ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് ഉണ്ടായത്. തെക്കന്‍ ജില്ലകളില്‍ അക്രമം വ്യാപകമായിരുന്നു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബോംബേറുണ്ടായി. നെയ്യാറ്റിന്‍കരയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരഞ്ഞു കല്ലെറിഞ്ഞു. മാധ്യമ പ്രവര്‍ത്തകരേയും ഒരു പൊലീസ് ഉദ്യോഗസ്ഥനേയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായി നീങ്ങിയ ബിജെപിക്കാരാണ് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്. സിപിഎമ്മിന്റെ ഫ്ക്സ് ബോര്‍ഡുകളും മറ്റും നശിപ്പിക്കുുന്നത് ചിത്രീകരിച്ചതായിരുന്നു പ്രകോപനം സൃഷ്ടിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന് ബൈജുവിനും ന്യൂസ് 18 ക്യാമറാമാനുമാണ് രുക്ഷമായ മര്‍ദ്ദനമേറ്റത്. ബൈജുവിന്റെ കൈ ഒടിഞ്ഞു.
നെടുമങ്ങാട് കടള്‍ക്ക് നേരെ അക്രമം നടത്തിയവരെ പിടികൂടുന്നതിനിടെയാണ് എസ് ഐ സുനില്‍ ഗോപിയേയും ഡ്രൈവവറേയും ആക്രമിച്ചത്. പൊലീസ് വാഹനവും അടിച്ച് തകര്‍ത്ത അക്രമികള്‍ പൊലീസ് പിടികൂടിയ ഒരാളെ മോചിപ്പിച്ചു. പിന്നീട് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലും ബോംബേറും കല്ലേറും നടന്നു. വനിതാമതിലില്‍ പങ്കെടുത്ത ചിത്രം ഫെയ്സ് ബുക്കിലിട്ടതിന് മലയന്‍കീഴ് ഈഴക്കോട് ബിജു പ്രഭയുടെ വീടാക്രമിച്ചു. കാറിന്റെയും ജനലുകളുടേയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക