തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്താന്‍ ശുപാര്‍ശ. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി ഘടനയിൽ മാറ്റം വരുത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ ആക്കണം. അതിന് ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എഡ്യൂക്കേഷന്‍ എന്നാകും പേര്. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി.
ഒന്നുമുതല്‍ ഏഴുവരെ ഒരു സ്ട്രീം.എട്ടുമുതല്‍ പന്ത്രണ്ട് വരെ രണ്ടാം സ്ട്രീം. കൂടാതെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കേണ്ട അധ്യാപകരുടെ യോഗ്യത ബിരുദവും ബി എഡുമാക്കി. എട്ടുമുതല്‍ പന്ത്രണ്ടുവരെ പഠിപ്പിക്കേണ്ട അധ്യാപകര്‍ക്ക് പിജിയും ബിഎഡും യോഗ്യതയായി കണക്കാക്കും.
പ്രീ-സ്കൂളിന് എന്‍.സി.ടി.ഇ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അധ്യാപക യോഗ്യതയാക്കണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അംഗീകാരമില്ലാത്ത പ്രീ-സ്കൂള്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക