കൊല്ലപ്പെട്ട അൽ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ബിൻലാദന്റെ മകൻ ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്കുന്നവർക്കാണ് അമേരിക്ക ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം ഏഴു കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്.
2015 മുതല്‍ അല്‍ഖ്വദയില്‍ ഔദ്യോഗികമായി അംഗമാണ് ഹംസ. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹംസ ബിന്‍ ലാദന്റെ ഓഡിയോ, വീഡിയോ സന്ദേശങ്ങളും 2015 ല്‍ പുറത്തുവിട്ടിരുന്നു.
2011 ല്‍ പാകിസ്താനിലെ അബട്ടാബാദിലെ ഒളിവുസങ്കേതത്തില്‍ വച്ചാണ് അമേരിക്ക ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. അന്ന് ഒളിവുസങ്കേതത്തില്‍ ഹംസ ബിന്‍ ലാദന് ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക