സുരേഷ് ഗോപിക്കെതിരെ എഴുത്തുക്കാരി ലക്ഷ്മി രാജീവ്. എത്ര തിരക്കുകളില്‍പ്പെട്ടാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കുകളായതിനാല്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രാവിലെ എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങളും കുളിയുമെല്ലാം കണ്ണു തുറക്കാതെ നടത്തിയെന്നും അമ്പലത്തില്‍ എത്തി തിരുവമ്പാടി കണ്ണനെ കാണുന്നതു വരെ താന്‍ കണ്ണു തുറന്നില്ലെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെയാണ് ലക്ഷ്മി രാജീവ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി പ്രതികരിച്ചത്. കണ്ണു തുറക്കാതെ എല്ലാം ചെയ്ത് വല്ലയിടത്തും പോയി തല പൊട്ടിയിരുന്നെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നെന്നും കണ്ണടച്ച് ഇരുട്ടാകുന്ന ഇയാളെയൊക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/attukalbook/posts/2378173742226763
പ്രതികരിക്കാൻ ഇവിടെ എഴുതുക