ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ, സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിക്കെതിരേ രംഗത്ത്. ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയിൽ വിശ്വാസമില്ലെന്നും നീതി ലഭിക്കില്ലെന്നു ആശങ്കയുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. അന്വേഷണ സമിതിക്കു മുമ്പിൽ ആദ്യ ദിവസം ഹാജരായ യുവതി നിരവധി തെളിവുകളും രേഖകളും സമിതിക്ക് കൈമാറിയിരുന്നു.
ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി ചേംബറിലാണ് മൊഴിയെടുത്തത്.എന്നാൽ ആദ്യ സിറ്റിംഗ് നടത്തിയതിന്റെയും മൊഴിയെടുത്തതിന്റെയും പകർപ്പുകൾ നൽകാൻ സമിതി തയാറായിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണവുമായി കഴിഞ്ഞ ഏപ്രിൽ 21 നാണ് യുവതി 22 ജഡ്ജിമാർക്ക് കത്ത് നൽകിയത്.
ഇതിനെ തുടര്‍ന്ന അടിയന്തര സിറ്റിംഗ് വിളിച്ചു കൂട്ടിയിരുന്നു.തുടർന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, പരാതിക്കു പിന്നിൽ വൻ ഗൂഢാലോ ചനയും ഒത്തുകളിയുമുണ്ടെന്ന് ആരോപിച്ചിരുന്നു.ഇതിനെ തുടർന്ന് ജസ്റ്റിസ് അരുൺ മിശ്ര അടങ്ങിയ ബെഞ്ച് ഗൂഢാലോചന അന്വേഷിയ്ക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക