നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻവഴിത്തിരിവ്. ബാങ്ക് ൽ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ ജപ്തി നടപടികളെ ഭയന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്തെതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതോടെ സംഭവത്തിൽ വൻവഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കുടുംബ പ്രശ്നം കാരമാണ് ആത്മഹത്യ എന്നാണ് അമ്മ ലേഖയുടേയും മകള്‍ വൈഷ്ണവിയുടേയും കുറിപ്പില്‍ പറയുന്നത്. ഇരുവരും തീകൊളുത്തി മരിച്ച മുറിയുടെ ഭിത്തിയിൽ ഒട്ടിച്ച രീതിയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തത്, കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഇത് പ്രകാരം ഭര്‍ത്താവ് ചന്ദ്രന്, അമ്മ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിങ്ങനെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ബാങ്ക് വീട് ജപ്തി ചെയ്യും എന്ന അവസ്ഥ എത്തിയിട്ടും ചന്ദ്രന് ഒന്നും ചെയ്തില്ലെന്നും സ്ഥലം വില്ക്കാന് ശ്രമിച്ചപ്പോള്‍ എതിര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മാത്രമല്ല സ്ത്രീധനത്തിന്റെ പേരിലുളള പീഡനങ്ങള്‍ക്കും ലേഖ നിരന്തരം ഇരയായിട്ടുണ്ട് എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.
ഭര്‍ത്താവായ ചന്ദ്രന് രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നുവെന്നും കൃഷ്ണമ്മ തന്നെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ബാങ്ക് ലോണ്‍ അടക്കാന്‍ വൈകിയത് കൊണ്ട് വീട് ജപ്തി ചെയ്യും എന്നുളള അവസ്ഥയില്‍ എത്തിയപ്പോള്‍ ലേഖയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇതുവരെ ആരോപിക്കപ്പെട്ടത്. കാനറ ബാങ്കിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ബാങ്ക് ആക്രമിക്കപ്പെടുകയും ചെയ്തു. ന്നാല് ആത്മഹത്യാക്കുറിപ്പില്‍ ബാങ്ക് ജപ്തിയെക്കുറിച്ച് പറയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക