തിരുവനന്തപുരം: ലേഡീസ് സീറ്റിനടുത്ത് നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ട കെ എസ് ആർ ടി സി കണ്ടക്ടറെ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. ഇന്നലെ വൈകുന്നേരത്തോട് കൂടി തിരുവനന്തപുരം വെടിവച്ചാൻ കോവിലിനു സമീപത്തു വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന പാറശ്ശാല കെ എസ് ആർ ടി സി ഡിപ്പോയിലെ ബസ് കണ്ടക്ടർ രതീഷ് കുമാറിനാണ് മർദ്ദനമേറ്റത്.
ലേഡീസ് സീറ്റിന്റെ ഭാഗത്തു നിന്നും മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറും യാത്രക്കാരനും തമ്മിൽ ബാലരാമപുരം ഭാഗത്ത് വച്ച് വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് യാത്രക്കാരൻ സുഹൃത്തുക്കളെ വിവരമറിയിക്കുകയും വെടിവച്ചാൻ കോവിലിനു സമീപത്തു നിന്നും യാത്രക്കാരനും സുഹൃത്തുക്കളും സംഘം ചേർന്ന് ബസിനുള്ളിൽ കയറി കണ്ടക്ടറെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ രതീഷ് കുമാറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നാരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക