തിരുവനന്തപുരം: വാഹനങ്ങൾ പുറത്തിറക്കുമ്പോൾ ഇനിയൊന്ന് സൂക്ഷിച്ചോ ജിപിഎസ് ഘടിപ്പിച്ചില്ലെങ്കിൽ പണിപാളുമെന്നർത്ഥം. ജിപിഎസ് ഘടിപ്പിക്കാത്ത വാഹങ്ങൾക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്നാണ് തീരുമാനം. സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാ ബട്ടണും ഘടിപ്പിക്കണമെന്ന ഉത്തരവ് ഇന്നുമുതലാണ് പ്രബല്യത്തിൽ വരുന്നത്. ഓട്ടോറിക്ഷ, ഇ- റിക്ഷ എന്നിവ ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കും നിയമം ബാധകമാകും. ചരക്ക് വാഹനങ്ങളും ജിപിഎസ് പരിധിയില്‍ വരും.
പരിഷ്കാരം നടപ്പിലാകുന്നതോടെ ബസുകള്‍ക്കും ടാക്സികള്‍ക്കും ജിപിഎസ് നിര്‍ബന്ധമാകും. സദാസമയം ഇവയെ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ജിപിഎസിന്റെ പ്രധാന നേട്ടം. വഴിയരികില്‍ വാഹന പരിശോധന നടത്തുന്നത് പോലെ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടോയെന്ന് ഗതാഗത വകുപ്പോ , പൊലീസോ പരിശോധിക്കില്ല. മറിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അതത് വര്‍ഷമെത്തുമ്പോള്‍ നല്ലൊരു തുക തന്നെ പിഴയായി ഈടാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക