അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കറിന്റെ ഡ്രൈവർ അർജ്ജുൻ തന്നെയായിരുന്നു എന്ന വെളിപ്പെടുത്തലുമായി രക്ഷാപ്രവർത്തനം നടത്തിയ ആൾ. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ സീറ്റിൽ അർജ്ജുൻ തന്നെയായിരുന്നു എന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നന്ദു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഞാനും സഹോദരനും വിമാനത്താവളത്തിൽ നിന്നും വരികയായിരുന്നു. പള്ളിക്കൽ കഴിഞ്ഞപ്പോൾ കാർ മരത്തിലിടിച്ചു കിടക്കുന്നതാണ് കണ്ടത്. അപകടം നടന്നിട്ട് അപ്പോൾ രണ്ടോ മൂന്നോ മിനിറ്റ് ആയിട്ടെ ഉണ്ടായിരുന്നുള്ളു. ചെന്ന് നോക്കുമ്പോൾ ബാലഭാസ്കർ പിൻസീറ്റിനടിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ടീഷര്‍ട്ടും ബര്‍മുഡയും ഇട്ട നല്ല വണ്ണമുള്ളയാളാണ് കാർ ഓടിച്ചിരുന്നത്. മുന്‍വശത്ത് കുഞ്ഞും ചേച്ചിയുമുണ്ടായിരുന്നു. കുഞ്ഞിനെ എടുത്തപ്പോഴേക്കും പോലീസ് എത്തിയിരുന്നു. സീറ്റ് ബെല്‍റ്റ് എടുത്ത് മാറ്റി ചേച്ചിയെയും രക്ഷിച്ചു. ഡ്രൈവര്‍ക്ക് ബോധമുണ്ടായിരുന്നു. ബാലഭാസ്കര്‍ക്ക് അനക്കമില്ലായിരുന്നു. അപകടത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങള്‍ കണ്ടത്, നന്ദു പറയുന്നു.
അപകടസമയത്ത് ബാലഭാസകറാണ് കാർ ഓടിച്ചിരുന്നതെന്നാണ് അര്ജ്ജുന് നേരത്തെ ക്രൈംബ്രാഞ്ചിനും പോലീസിനും മൊഴി നല്‍കിയത്. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സംഭവസമയത്ത് വാഹനമോടിച്ചിരുന്നത് അർജ്ജുൻ ആയിരുന്നുവെന്നാണ്.
അതേസമയം അപകടസമയത്ത് ബാലഭാസ്കര്‍ ആയിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നതെന്ന് കെഎസ്ആർടിസി ഡ്രൈവറും ദൃക്സാക്ഷിയുമായ അജി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക