ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്മൂലം കമ്പനിയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതും സ്ഥാനക്കയറ്റം നല്‍കുന്നതും നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്വകാര്യവത്കരണ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതിനാല്‍ നിര്‍ണായകമായ ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, നേരത്തെ ഒരു തവണ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ഒരു കമ്പനിയും ഇല്ലായിരുന്നു. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടിയാണ്. കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്വകാര്യവത്കരിക്കുക അല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക