സംസ്ഥാനത്ത് പരക്കെ മഴ ശക്തമായതോടെ ചില ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് , മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയില്‍ കോട്ടയം നഗരസഭയിലേയും ആര്‍പ്പുക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒഴികെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുളളതിനാലും ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതിനാലും, ചില പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തി വയ് ക്കേണ്ട സാഹചര്യമുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗന്‍വാടികള്‍ക്കും, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്ന സ്കൂളിനുമാണ് അവധി. അന്നേ ദിവസം അംഗന്‍വാടികള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്. കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
കാസര്‍കോട് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മലപ്പുറത്ത് പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക