റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭയിലെ മുസ് ലിം എം.എല്‍.എയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച് സംസ്ഥാന മന്ത്രി. നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍വെച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എ ഇര്ഫാന് അന്‍സാരിയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ബി.ജെ.പി നേതാവുംമന്ത്രിയുമായ സി.പി. സിങ് നിര്‍ബന്ധിച്ചത്.
‘ഇര്ഫാന് ഭായ് ഞാന്‍ നിങ്ങളോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെടുന്നു’ എന്ന് മന്ത്രി ഉച്ചത്തില്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാവുന്നതാണ്. നിങ്ങളുടെ പൂര്‍വികര്‍ക്ക് അടുപ്പം രാമനോടാണ്, ബാബറിനോടല്ലെന്നുംമന്ത്രി സി.പി സിങ് പറന്നുണ്ട്. കൂടാതെ, എം.എല്‍.എയുടെ കൈ ബലമായി ഉയര്‍ത്താന്‍ മന്ത്രി ശ്രമിക്കുകയും ചെയ്തു.
രാമന്റെ നാമം നിങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്ന് ഇന്‍ഫാന്‍ അന്‍സാരി മന്ത്രിക്ക് മറുപടി. ജനങ്ങളുടെ മുമ്ബില്‍ രാമനെ നിങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുകയാണ്. തൊഴില്‍, വൈദ്യുതി, കുടിവെള്ളം, അഴുക്കുചാല്‍ എന്നിവയാണ് ഇപ്പോള്‍ ആവശ്യമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
നിങ്ങളെ ഞാന്‍ ഭയപ്പെടുത്തുകയല്ല. നിങ്ങളുടെ പൂര്‍വികര്‍ ഉരുവിട്ടത് ‘ജയ് ശ്രീറാം’ ആണെന്ന് മറക്കരുത്. തൈമൂര്‍, ബാബര്‍, ഗസ്നി എന്നിവരല്ല നിങ്ങളുടെ പൂര്‍വികര്‍. നിങ്ങളുടെ പൂര്‍വികര്‍ ശ്രീരാമനെ പിന്തുടരുന്നവരായിരുന്നു -മന്ത്രി സി.പി സിങ് പറഞ്ഞു.
മന്ത്രിയുടെ പ്രവൃത്തി നേറാമ്പോക്കാണെന്നും സംഭവം ദുര്‍വ്യാഖ്യാനിക്കുകയാണെന്നും സംഭവത്തോട്സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്. ഝാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാറില്‍ നഗരവികസനം, പാര്‍പ്പിടം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് സി.പി. സിങ്. ഇന്‍ഫാന്‍ അന്‍സാരി ജംതാര നിയമസഭാംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക